Wednesday, September 2, 2009

പാഥേയം ഓണം - റംസാന്‍ പതിപ്പ്



എഡിറ്റോറിയല്‍:-

ഓണവും ഈദുല്‍ഫിത്തറും ഒത്തുചേരുമ്പോള്‍

ഓണപ്പാട്ടുകള്‍

പണ്ടുകാലങ്ങളില്‍ നാട്ടില്‍ പാടികേട്ടിരുന്ന കുറച്ച് ഓണപാട്ടുകള്‍ ഇവിടെ നിങ്ങള്‍ക്കയി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

തുടര്‍ന്നു വായിക്കുക

ഓണക്കളികള്‍

ഓണനാളുകളില്‍ മാത്രം നടക്കുന്ന ചില കളികളെ പറ്റി പറയാം.
ഓണത്തിന് മാത്രമുള്ള തെയ്യമാണ് ‘ഓണത്തെയ്യം‘. തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിലാണ് ഈ തെയ്യം കെട്ടിയാടാറുള്ളത്. മഹാബലി സങ്കല്പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് 'ഓണത്താര്' എന്നാണ് പേര്. വണ്ണാന്മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. കണ്ണൂര്‍ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.

തുടര്‍ന്നു വായിക്കുക

ഓണമൊഴികള്‍

പണ്ടുകാലങ്ങളില്‍ നാട്ടില്‍ പറഞ്ഞ് കേട്ടിരുന്ന കുറച്ച് ഓണമൊഴികള്‍ ഇവിടെ നിങ്ങള്‍ക്കയി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

തുടര്‍ന്നു വായിക്കുക

ഓണസദ്യ

ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.

തുടര്‍ന്നു വായിക്കുക

നോമ്പ് വിഭവങ്ങള്‍

പ്രഭാതം മുഴുവന്‍ വെള്ളം പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറന്നാല്‍ ഭക്ഷണം വിഭവസമൃദ്ധമാണ്. ചെറിയ നോമ്പുതുറ, വലിയ നോമ്പുതുറ, മുത്താഴം, അത്താഴം എന്നിങ്ങനെ പല ഘട്ടങ്ങളിലായുള്ള ആഹാരത്തിന് വിഭവങ്ങളും നിരവധിയാണ്. മധുരമുള്ളതും എരിവുള്ളതുമെല്ലാം ഇതില്‍ ഉണ്ടാകും.

തുടര്‍ന്നു വായിക്കുക

ജന്മദിനം:-

ശ്രീനാരായണഗുരുദേവന്‍

അന്ധവിശാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുളടഞ്ഞ ഇടനാഴിയില്‍നിന്ന്‌ ധാര്‍മ്മികതയുടെ വിശാലവീഥിയിലേക്ക്‌ നമ്മെ ആനയിച്ച ആത്മീയാചാര്യനും മനുഷ്യനെ മനുഷ്യനില്‍നിന്നും വേര്‍തിര്‍ച്ചകറ്റിയ നീചവ്യ്‌വസ്ഥിതിക്കെതിരെ ശാന്തമായി പോരാടിവിജയിച്ച യുഗപ്രഭാവനായ ശ്രീനാരായാണഗുരു ദേവണ്റ്റെ 155-)മത്‌ ജയന്തി ആഘോഷം കേരളമൊട്ടാകെ സെപ്തംബര്‍ 4 വെള്ളിയാഴച്ച ആഘോഷിക്കുകയാണ്

തുടര്‍ന്നു വായിക്കുക

ഓര്‍മ്മ:-

കവിതയുടെ മുത്തശ്ശി

1909 ജൂലൈ 19 ന് ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി ബാലാമണിയമ്മ ജനിച്ചു. കവിയും അമ്മാവനുമായ നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും വിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് കൂട്ടായി.

തുടര്‍ന്നു വായിക്കുക

ലേഖനങ്ങള്‍:-

ബദര്‍ യുദ്ധം

ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായ്‌ ഉണ്ടായ യുദ്ധമാണ്‌ ബദര്‍ യുദ്ധം.ഇത്‌ നടക്കുന്നത്‌ ഹിജറാം രണ്ടാം വര്‍ഷത്തിലെ റംസാന്‍ പതിനേഴിനാണ്‌. മുഹമ്മദ്‌ നബി (സ) മക്കയില്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ തന്നെ പക്വതയും, ഭദ്രതയും, ഒത്തിണങ്ങിയ സ്വഭാവവും,വിശാലമനസ്കതയും,വിവേകവും ഉള്ള ഒരു നേതാവാണെന്ന് തന്റെ വ്യക്‍തിത്വത്തില്‍നിന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ അദേഹത്തിനു കഴിഞ്ഞിരുന്നുവെന്നുവെന്ന് നമുക്കു കാണുവാന്‍ കഴിഞ്ഞു

തുടര്‍ന്നു വായിക്കുക

ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളും പടരുന്ന വര്‍ഗീയതയും

ഇന്നത്തെ യുവത്വത്തെ നിയന്ത്രിക്കുന്നത് ഒരു പരിധിവരെ ഓണ്‍ലൈന്‍ ലോകം ആണ് എന്ന് പറയുന്നതില്‍ അതിശയോക്തി ഇല്ല. ഈ അടുത്ത് വെബ് സെന്‍സ് എന്ന ഐ ടി സെക്യൂരിറ്റി കമ്പനി നടത്തിയ സര്‍‌വേയില്‍ തെളിയുന്നത് ശരാശരി രണ്ട് മണിക്കൂര്‍‍ സമയം ഐ ടി പ്രൊഫഷണലുകള്‍ ദിവസവും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചിലവഴിക്കുന്നു എന്നതാണ് .

തുടര്‍ന്നു വായിക്കുക

ചെറുകഥകള്‍:-

ഒരു കലോല്‍സവദിനം

ഈ സംഭവവികാസങ്ങള്‍ നടക്കുന്നത് ഒരു 7 വര്‍ഷം മുന്‍പാണ്.ഒരു Engineering degree എടുക്കണം എന്ന ദുര്‍വാശിയോടെകുറേ കിടാങ്ങള്‍ രാഷ്ട്ര പിതാവിന്റെ പേരില്‍ ഉള്ള ഒരു കോളേജില്‍വന്നു ചേരുന്നു, തൊടുപുഴയില്‍. തങ്ങളുടെ ആദ്യത്തെകലോല്‍സവം വരുന്നു എന്ന് കേട്ടപ്പം മുതലേ എന്തൊക്കെ ചെയ്യാംഎന്നുള്ള ചിന്തയില്‍ ആയി ഓരോരുത്തരും. പതിവു പോലെ ഈചിന്ദ മാത്രമെ ഉള്ളൂ അല്ലാതെ ഒന്നും നടക്കാറില്ല.

തുടര്‍ന്നു വായിക്കുക

ദാനം വരുത്തിയ വിന

സ്റ്റീഫന്‍ സുന്ദരനായ ഒരു ചെറുപ്പക്കാരന്നായിരുന്നു. പക്ഷേ അവനു കണ്ണുകള്‍ കാണാന്‍ പറ്റില്ലായിരുന്നു.
എന്നാലും അവനു സുന്ദരിയായ ഒരു കാമുകിയുണ്ടായിരുന്നു
എന്നും വൈകുമ്ന്നേരങ്ങളില്‍ ഇവര്‍ അവരുടെ വീടിനടുത്തുള്ള പാര്‍ക്കില്‍ ഒത്തുചേരുമായിരുന്നു.
അപ്പോഴൊക്കെ സ്റ്റീഫന്‍ കാത്തിയോട്‌ പറയുമായിരുന്നു
"എനിക്കു കണ്ണുകാണുമായിരുന്നെങ്കില്‍, ഞാന്‍ നിന്നെ കല്യാണം കഴിക്കുമായിരുന്നു"

തുടര്‍ന്നു വായിക്കുക

കവിതകള്‍:-

പ്രിയ പുത്രി

കാലമേ നീയേന്തിയ
പൂക്കൂടയില്‍ നിന്നും
വീണുപോയ പുഷ്പമായ്
ഞാന്‍ നില്ക്കുന്നു.

തുടര്‍ന്നു വായിക്കുക

തലകീഴായ് തൂങ്ങിയ തോന്നലുകള്‍

വരിവരിയല്ലാതെ
, തിരക്കേറിയ
*ഷെയ്ക്ക് സെയ്ദ് റോഡ്
മുറിച്ചു കടന്നപ്പോള്‍
കുറച്ചൊന്നുമല്ല കുഞ്ഞനുറുമ്പിന്
തന്നെപ്പറ്റി തോന്നിയത്...

തുടര്‍ന്നു വായിക്കുക

സൂര്യാംഗുലീയം

കാമിനി നിനക്കായി കത്തുവെച്ചിരുന്നു ഞാന്‍
കൌദുകമേറെതോന്നുമീ സൂര്യാംഗുലീയകം
, കാത്തിരിക്കുകയാണു നീയുമെന്നറിയുമ്പോള്‍
കത്തിനില്‍ക്കുകയാണു പൂത്തിരിപോലെന്മനം

തുടര്‍ന്നു വായിക്കുക

കല്ലോലിനി

തും‌ഗം തൊടുത്തൊരു ചെറുബാണമായ്
ജന്മം കൊണ്ടു നീ ഒരു ചെറു തുള്ളിയായ്..
ജനിച്ചുടന്‍ അഘം പേറി വിലപിച്ചു ...
അറിഞ്ഞു അവള്‍ ആ വിരഹവേദന...

തുടര്‍ന്നു വായിക്കുക

തുമ്പപ്പൂത്തെല്ല്

നിലാവിന്റെ നീലമിഴികള്‍
തിരുവോണമാണെന്നുചൊല്ലി
ഞങ്ങള്‍ ഓണനിലാവെന്നുചൊല്ലി
മുക്കൂറ്റിപൂവിന്റെ നേരിയചന്തവും
ചിങ്ങമഞ്ഞകുറി ചാര്‍ത്തി

തുടര്‍ന്നു വായിക്കുക

മലയാളിയുടെ ഓണക്കാല ചിത്രങ്ങള്‍

ഒരു കാലത്ത്‌ പത്തിലധികം ചിത്രങ്ങള്‍ റിലീസ്‌ ചെയ്തിരുന്ന കാലഘട്ടമായിരുന്നു ഓണക്കാലം. എന്നാല്‍ മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ച്‌ നിരാശാജനകമായ ഓണക്കാലമാണ് കടന്നു വരുന്നത്‌. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളൊന്നും തന്നെ ഇത്തവണ ഓണത്തിന് പുറത്തിറങ്ങുന്നില്ല. പ്രമുഖ ബാനറുകളും ചിത്രങ്ങളൊന്നും ഇറക്കുന്നില്ല.

തുടര്‍ന്നു വായിക്കുക

സിനിമാനിരൂപണം:-

പുതിയ മുഖം

പുതുമുഖ സംവിധായകന്‍ ദീപന്‍ സംവിധാനം ചെയ്ത്‌ ബഥേസ്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അനില്‍ മാത്യുവും മുരുകനും നിര്‍മ്മിച്ച ചിത്രമാണ് പുതിയ മുഖം. പ്രിഥ്വിരാജ്‌ നായക വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ രണ്ടു നായികമാരാണ്. പ്രിയാമണിയും മീരാ നന്ദനും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും നിര്‍വഹിച്ചിരിക്കുന്നത്‌ എം. സിന്ധുരാജാണ്. കാമ്പസ്‌ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കയാണ് ദീപന്‍ പുതിയമുഖത്തിലൂടെ

തുടര്‍ന്നു വായിക്കുക

ഡോക്ടര്‍ സംസാരിക്കുന്നു:-

നടപ്പുദീനങ്ങള്‍ ലോകം കീഴടക്കുമ്പോള്‍

മലയാളനാട്ടിലെ പകര്‍ച്ചപ്പനികള്‍ പകര്‍ച്ചവ്യാധികള്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു. മസൂരിയെ നിര്‍മ്മാര്‍ജ്ജനം ചെയ്തു.ഇനി വരില്ല. മലമ്പനിയെ നിര്‍മ്മാര്‍ജ്ജനം ചെയ്തെങ്കിലും ഇടയ്ക്കിടെ ഇറക്കുമതി ചെയ്യപ്പെടുന്നു. ചിക്കന്‍ പോക്സ്,അഞ്ചാം പനി,മുണ്ടിമീര്,പകരുന്ന മഞ്ഞപ്പിത്തം ഇവ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടു കൊണ്ടിരിക്കുന്നു. മഴക്കാലമാവുമ്പോള്‍ പനിപടര്‍ന്ന് പിടിക്കാറുണ്ട്. ആദ്യമൊക്കെ ജലദോഷം എന്നായിരുന്നു പേര്. പിന്നീട് ഫ്ലൂ,ഇന്ഫ്ലുംവന്സാ എന്നൊക്കെയായി. എപ്പിഡമിക്കും പാണ്ഡമിക്കും വന്നു പോയി.

തുടര്‍ന്നു വായിക്കുക

എന്ന്
എഡിറ്റര്‍