Friday, August 7, 2009

അഭിനയകലയുടെ രാജാവിനന്ത്യാഞ്ജലി.



1954 മെയ് 25ന് പി കൃഷ്ണപിളളയുടെയും, ദേവകിയമ്മയുടെയും മൂത്തമകനായി കൊല്ലം ജില്ലയില്‍ കുടവട്ടൂരാണ് മുരളി ജനിച്ചത്.

തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമം പാസായ മുരളി ആരോഗ്യ വകുപ്പില്‍ എല്‍ ഡി ക്ളാര്‍ക്കായി കുറച്ചു നാള്‍ ജോലി നോക്കി. പിന്നീട് യു ഡി ക്ളാര്‍ക്കായി കേരളാ സര്‍വ്വകലാശാലയിലും ജോലി ചെയ്തു.

സംവിധായകന്‍ അരവിന്ദന്‍ സംവിധാനം ചെയ്ത ചിദംബരം എന്ന ചിത്രത്തിലൂടെയാണ്‌ അദ്ദേഹം ചലചിത്രലോകത്തേക്ക് കാലെടുത്ത്‌ വെച്ചത്. തുടര്‍ന്ന് അഭിനയിച്ച മീനമാസത്തിലെ സൂര്യന്‍, പഞ്ചാഗ്നി എന്നിവ മുരളിയുടെ അഭിനയ ജീവിതത്തെ ഏറെ തുണച്ചു.

ഭരതന്‍ന്റെ അമരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മുരളിക്ക് ആദ്യമായി സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്. പിന്നീട് ആധാരം, നെയ്ത്തുകാരന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. നെയ്ത്തുകാരനിലെ അപ്പുമേസ്തിരിയെ അവിസ്മരണീയമാക്കിയ അഭിനയത്തിന് മുരളിക്ക് 2002ലെ മികച്ച നടനുളള ദേശീയ അവാര്‍ഡും ലഭിച്ചു.

കിട്ടിയ വേഷങ്ങളെല്ലാം അവിസ്മരണീയമാക്കിയ നടന്‍ ഇതിനോടക ഇരുനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കരുത്തുറ്റ അഭിനയംകൊണ്ടു മലയാളികളെ അതിശയിപ്പിച്ച നടനായിരുന്നു മുരളി.

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമായി മുരളിയുടെ പത്തോളം സിനിമകള്‍ പുറത്തുവന്നു. പലതും ഹിറ്റായി. സിനിമയെക്കാള്‍ നാടകത്തെ നെഞ്ചേറ്റിയിരുന്ന ഈ നടന്‍ എന്നും മലയാള സിനിമയെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയിരുന്നു.

അഭിനയവും അതിന്റെ ചൂടും സുഖവുമൊക്കെ കിട്ടുന്നതു നാടകത്തിലാണെന്നു മുരളി വിശ്വസിച്ചിരുന്നു. അങ്ങനെയാണ് അദേഹം രചിച്ച് പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത 'മൃത്യുഞ്ജയന്‍' എന്ന നാടകം അരങ്ങിലെത്തിയത്. 'മൃത്യുഞ്ജയം' എന്ന നാടകത്തിലെ കര്‍ണ്ണനായി അദ്ദേഹമെത്തിയത്. കര്‍ണനെന്ന കഥാപാത്രത്തെ വായനയിലൂടെയും മറ്റും ആഴത്തിലറിഞ്ഞപ്പോഴാണ് അത്തരത്തില്‍ ഒരു നാടകത്തെക്കുറിച്ച് മുരളി ആലോചിച്ചത്

ഇതിനു മുന്‍പു മുരളി 'ലങ്കാലക്ഷ്മി' അവതരിപ്പിച്ചതും നാടകത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. 'ലങ്കാലക്ഷ്മി' തനിയെ അരങ്ങിലവതരിപ്പിച്ചു മുരളി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏകാഹാര്യം എന്ന രീതിയാണ് അതില്‍ അവലംബിച്ചത്. കഥകളിയും കൂടിയാട്ടവും ചേര്‍ന്നതാണത്. മേക്കപ്പ് മാറ്റാതെ ശരീരവടിവും മറ്റും മാറ്റിയുള്ള രീതി. കുറച്ചു കളരി പഠിച്ചതും മുരളിയ്ക്ക് നാടകത്തില്‍ പ്രയോജനപ്പെട്ടു.

സിനിമയില്‍ നിന്ന് ഒരിക്കലും തനിയ്ക്ക് മാറിനില്‍ക്കാനാകില്ലെന്ന് മുരളി പറയുമായിരുന്നു. ഏതു കാര്യത്തിനും ആദ്യം വേണ്ടത് നിലനില്‍പ്പാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കലാകാരന്‍ ആശയങ്ങളുടെയും മോഹങ്ങളുടെയും ഭ്രാന്തില്‍പ്പെടരുതെന്നും പ്രായോഗികമായി കാര്യങ്ങള്‍ കാണണമെന്നുമായിരുന്നു മുരളിയുടെ തത്വം. നല്ല സിനിമകളില്‍ അഭിനയിക്കുന്നതിന് അദ്ദേഹം ഒരിക്കലും പണം കണക്കുപറഞ്ഞ് വാങ്ങാറില്ലായിരുന്നു.

കരുത്തും ലാളിത്യവും വികാരങ്ങളുടെ അകമ്പടിയോടെ സിനിമകളില്‍ ഉജ്വലമാക്കിയ മുരളി അതുവരെയില്ലാത്ത സങ്കല്‍പ്പങ്ങളിലേക്കു നായക, വില്ലന്‍ കഥാപാത്രങ്ങളെ കൂട്ടിക്കൊണ്ടുപോയി. മലയാളത്തിലും തമിഴിലും തെലുങ്കിലും ഇരുനൂറ്റിയന്‍പതോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മൂന്നു പതിറ്റാണ്ടു മുമ്പാണു സിനിമയിലെത്തി നല്ല സിനിമയുടെ പര്യായമായി മാറിയത്.

പ്രിയനന്ദനന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരനില്‍ അനിതരസാധാരണമായ അഭിനയമാണു കാഴ്ചവച്ചത്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ഈ അഭിനയ മികവിനു മാറ്റുകൂട്ടി. പ്രിയനന്ദനന്റെ പുലിജന്മത്തിലും മുരളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അപാരമായ ശബ്ദനിയന്ത്രണത്തിലൂടെയും മുരളി തന്റെ കഥാപാത്രങ്ങള്‍ക്കു മിഴിവു പകര്‍ന്നു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ തുടക്കം കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസില്‍ ആയിരുന്നെങ്കിലും പിന്നീട് സജീവ ഇടതുപക്ഷ സഹയാത്രികനായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

ഭാര്യ ഷൈലജയും ഏക മകള്‍ കാര്‍ത്തിക എന്നിവരാടങ്ങിയതായിരുന്നു ഇദ്ദേഹത്തിന്റെ കുടും‌ബം.

2009 ആഗസ്റ്റ് 6-ആം തിയതി രാത്രി എട്ടരമണിക്ക് അദ്ദേഹം ഈ ലോകത്ത് നിന്ന് വിടചൊല്ലി

ആ നാട്യകലയുടെ രാജാവിനായി നമുക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം.

Saturday, August 1, 2009

പാഥേയത്തിന്റെ ആഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു



പാഥേയത്തിന്റെ ആഗസ്റ്റ് ലക്കം വായിക്കാന്‍
പൂര്‍ണമായും വായിക്കാന്‍ ലോഗൊയില്‍ അമര്‍ത്തുക


വിഭവങ്ങള്‍:-

എഡിറ്റോറിയല്‍ : മുഹമ്മദ് സഗീര്‍

നമ്മുടെ രാജ്യത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശം ലഭിച്ചിട്ട് അറുപത്തിരണ്ട് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഘട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇന്ത്യയില്‍ സ്വാതന്ത്രത്തിനായുള്ള സമരം ആരംഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ സമരം ശക്തി പ്രാപിക്കാന്‍ തുടങ്ങി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. അക്കാലത്ത് ഇന്ത്യയില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ കോളനി ഭരണമായിരുന്നു നടന്നിരുന്നത്. ഇവരുടെ ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ ചെറിയ ചെറിയ സമരങ്ങള്‍ പിന്നീട് കൂട്ടായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പേരില്‍ അറിയപ്പെട്ടത്.തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ദേശഭക്തി ഗാനം : ജയ് ഭാരതം

രചന:കുഞ്ഞബ്ദുള്ള, ചാലപ്പുറം

അഖണ്ഡഭാരതഗീതം പാടി മൂവര്‍ണ്ണകൊടി ഉയരുന്നു.
അഹിംസമന്ത്രം നെഞ്ചകമേറ്റി ഭാരത ഭൂമി ജയിക്കുന്നു.
പിറന്ന മണ്ണിന്‍ സ്വാതന്ത്രത്തിന്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം.
പവിത്രമാണിത് കോണ്ഗ്രസ്സിന്റെ ചരിത്രമിന്ത്യക്കഭിമാനം.
തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

പാഥേയം വാര്‍ഷിക റിപ്പോര്‍ട്ട് : സുരേഷ് വാസുദേവന്‍.

ഓണ്‍ലൈന്‍ മേഖലയില്‍ സാമൂഹ്യ - രാഷ്ട്രീയ - സാംസ്കാരീക - സാഹിത്യ രംഗങ്ങളിലെ സംവാദവും, പ്രസിദ്ധീകരണവുമായി 2008 ജൂലായ് 3നു ആരംഭിച്ച ഓര്‍ക്ക്യൂട്ട് കമ്യൂണിറ്റിയായ “പാഥേയം’ അതിന്റെ ഒന്നാം വാര്‍ഷികം 2009 ജൂലായ് 12ന് തൃശൂര്‍ ബ്രഹ്മസ്വം മഠം ലക്ഷ്മി മണ്ഡപത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ആദരാഞ്ജലികള്‍ : രാജന്‍ പി.ദേവ്.

പാഥേയത്തിന്റെ ബാഷ്പാഞ്ജലി.

1954 മെയ് 20ന് ആദ്യകാല നാടകനടന്‍ എസ്.ജെ. ദേവിന്റെയും നടി കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ച രാജന്‍ പി.ദേവ് സിനിമ നടന്‍, നാടക നടന്‍, നാടകസംവിധായകന്‍, നാടകരചയിതാവ്, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ഓര്‍മ്മ : നേതാജി സുഭാഷ് ചന്ദ്ര ബോസ്‍.

ജയ് ഹിന്ദ് നേതാജി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പ്രധാന നേതാവായിരുന്ന നേതാജി എന്ന സുഭാഷ് ചന്ദ്ര ബോസ് 1897, ജനുവരി 23 ല്‍ കട്ടക്കില്‍ ജനിച്ചു. പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ ഒറീസ്സയില്‍ ഉള്‍പ്പെട്ടതുമായ കട്ടക്കിലെ പ്രശസ്ത വക്കീലായിരുന്ന ജാനകിനാഥ് ബോസായിരുന്നു അച്ചന്‍. അമ്മ പ്രഭാവതിയും. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ജന്മദിനം : മദര്‍ തെരേസ.

ത്യാഗത്തിന്റെ അമ്മ. ‍‍

ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു എന്ന മദര്‍ തെരേസ 1910 ഓഗസ്റ്റ് 26- ആം തിയതി ഇപ്പോള്‍ മാസിഡോണ എന്നറിയപ്പെടുന്നതും പണ്ട് ഓട്ടമന്‍ സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയിലുള്‍പ്പെട്ടതുമായ ഉസ്കബ്ക്കില്‍ ജനിച്ചു. അച്ഛന് നിക്കൊളെ, വടക്കന്‍ അല്ബേനിയക്കാരനും അമ്മ ദ്രനാഫിലെ ഗ്യാക്കോവെയിക്കാരിയുമായിരുന്നു. ആഗ്നസിന് എട്ടു വയസുമാത്രമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ക്യാമറ കണ്ണിലൂടെ : ബിനിശിവന്‍ & ടീം.

പാഥേയം ടീം അംഗങ്ങളുടെ ക്യാമറ വിസ്മയം തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

സിനിമാ നിരൂപണം : ഈ പട്ടണത്തില്‍ ഭൂതം.

ജയകൃഷ്ണന്‍.

ജോണി ആന്‍‌റ്റണിയും മമ്മൂട്ടിയും തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിനു ശേഷം ഒരുമിക്കുന്ന ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. സൂപ്പര്‍ ഹിറ്റ്‌ തിരക്കഥാ രചയിതാക്കളായ സിബി കെ. തോമസ് - ഉദയകൃഷ്ണ കൂട്ടുകെട്ടിന്‍‌റ്റേതാണ് കഥയും തിരക്കഥയും. കുട്ടികള്‍ക്കായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന്‌ സംവിധായകന്‍ അവകാശപ്പെടുന്ന ഈ ചിത്രം ഒരു ഫാന്‍‌റ്റസി ചിത്രം കൂടിയാണ്‌. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ഡോക്ടര്‍ സംസാരിക്കുന്നു : ആന്‍‌റ്റി ഓക്സിഡന്‍‌റ്റ് എന്ന നിരോക്സികാരികള്‍.

രചന : ഡോ:കാനം ശങ്കരപിളള.

ഭീകരരും ഭീകരപ്രവര്‍ത്തനവും ശരീരത്തിനുളളിലും ലോകമെമ്പാടും ഭീകരരും ഭീകരപ്രവര്‍ത്തനവുമാണ്. മനുഷ്യശരീരത്തിന്റെ കഥയും വ്യത്യസ്ഥമല്ല. മിത്രം എന്നു വിചാരിച്ചിരുന്നവര്‍ പെട്ടെന്നു ശത്രുക്കള്‍ ആകുന്നു. നാശനഷ്ടങ്ങള്‍ വരുത്തുന്നു. പ്രാണവായു എന്നു നാം പറയുന്ന ഓക്സിജന്‍ രൂപാന്തരം പ്രാപിച്ചു ശരീരകോശങ്ങളേയും കലകളേയും നശിപ്പിച്ചു രോഗാവസ്ഥകള്‍ സൃഷ്ടിക്കുന്നു. നമ്മെ മരണത്തിലേക്കു നയിക്കുന്നു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

നോമ്പ് വിഭവങ്ങള്‍.

റമദാന്‍ ആശംസകള്‍.

നോമ്പ് വിഭവങ്ങള്‍. എന്ന ഒരു പുതിയ പംക്തി തുടങ്ങുകയാണ് പാഥേയം ഈ ലക്കത്തില്‍. പ്രഭാതം മുഴുവന്‍ വെള്ളം പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറന്നാല്‍ ഭക്ഷണം വിഭവസമൃദ്ധമാണ്. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ലേഖനം : വിഭജനവും മതവും.

രചന : അമ്പിളി മനോജ്.

മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ആദ്യം മതത്തിന്റെ പേരില്‍ രാജ്യത്തെ രണ്ടായി വെട്ടി മുറിച്ചു. പിന്നീട് അത് ഭാഷയുടെ പേരില്‍ സംസ്ഥാനങ്ങള്‍ ആയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആയും തിരിച്ചു. ഇനി ഇപ്പോളത്തെ ആവശ്യം സ്വയം ഭരണ അവകാശം കൊടുക്കുക എന്നുള്ളതാണ്. 1947 മുതല്‍ നമ്മുടെ രാജ്യത്ത് ഉണ്ടയികൊണ്ടിരുന്ന പ്രശന്ങ്ങളില്‍ പലതും മതത്തിന്റെയും ജാതിയുടെയും തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ലേഖനം : പ്രഭാതം മുതല്‍ പ്രദോഷം വരെ.

രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമതു പറയുന്ന വ്രതാനുഷ്ഠാന മാസമായ റമദാന്‍ വരുന്നത് ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാമത്തെ മാസമാണ്. ശഅബാന്‍ മുപ്പത് ദിവസം തികയുകയോ റമദാന്‍ മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാന്‍ ആരംഭിക്കുന്നു. ശവ്വാല്‍ മാസപ്പിറവി കാണുകയോ റമദാന്‍ മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാന്‍ അവസാനിക്കുന്നു. ഇതിനിടയില്‍ വരുന്ന 29 അല്ലെങ്കില്‍ 30 ദിവസമാണ് റമദാന്‍. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

രാഷ്ടീയ ഹാസ്യം : കാര്‍ട്ടൂണിസ്റ്റ് ജയ് രാജ്‍.

പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി മുഖ്യമന്ത്രിയും തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

കഥ:കല്യാണി.

രചന:സുഗീഷ്.എം.എസ്സ്.

ഇരുള്‍ നിറഞ്ഞ ഇടനാഴിയിലൂടെ കൈയ്യില്‍ കടലാസുകളും കവറുകളുമായി ഒരു പാട് പേര് കൃഷ്ണന്റെ മുന്നിലൂടെ കടന്നു പോയി കൊണ്ടിരുന്നു. കുഞ്ഞുങ്ങള്‍ വാവിട്ട് കരയുന്ന ശബ്ദം, വേദനയോടെ മുരണ്ട് നീങ്ങുന്ന വീല്‍ ചെയറുകള്‍, വെയിലേല്ക്കാതെ പാതി ഉണങ്ങിയ വസ്ത്രങ്ങളുടെ മണം, എല്ലാം ചേര്‍ന്ന് അവന്റെ മനമടുപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും ചാരിയിരിക്കുന്ന ഭിത്തിക്കുമപ്പുറം അവനു മാത്രമായി മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്ന ചിന്ത അവനെ വല്ലാതെ അലട്ടി...അവളെ ഒരു നോക്ക് കാണുവാന്‍ അവന്‍ വല്ലാതെ കൊതിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

കഥ:ISS സ്പേസ് അഖില്‍.

രചന: അഖില്‍ ചന്ദ്രന്‍.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടു കണ്ടു ശരത് പറയുന്ന സംഗതികള്‍ മനസ്സിലാക്കണം എന്നുള്ള ചിന്ത വന്നിട്ട് കാലം കുറച്ചു ആയി എന്ന് പറയാം. അത് മാത്രം അല്ല.. ഈ ഇടക്ക് രാഗഭാവം എന്ന ഒരു പരിപാടി കൂടി അവര്‍ തുടങ്ങി.. രണ്ടു പാട്ട് പാടിയിട്ട്.. അത് രണ്ടും ഒരേ രാഗം ആണെന്ന് പറയുന്നത് ഇത് വരെ എനിക്ക് അങ്ങോട്ട് ദഹിച്ചിട്ടില്ല.. അത് ദഹിപ്പിക്കണം അതാരുന്നു പ്രധാനമായ ആവശ്യം.. പിന്നെ ഉള്ള ആഗ്രഹം 2030 എങ്കിലും ആകുമ്പോള്‍ ISS സ്പേസ് അഖില്‍ എന്ന് ഏഷ്യാനെറ്റില്‍ കൂടി പറയണം.. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

കഥ : ശവദാഹം.

രചന : സാജന്‍ ജോണ്‍.

തിരക്കിനിടയിലും ഏകാന്തത അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
ഏകാന്തത ഒരു രോഗമാണോ? അതോ ഒരു മാനസികാവസ്ഥ മാത്രമോ?
കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍ മുത്തശ്ശി മുറ്റത്ത് പൂച്ചട്ടിക്കു പെയിന്‍‌റ്റ് അടിക്കുകയായിരുന്നല്ലോ എന്ന് ഞാനോര്‍ത്തു.
"മുത്തശ്ശീ, പായല്‍ വൃത്തിയാക്കാതെ ഇങ്ങനെ പെയിന്റ് അടിച്ചിട്ട് എന്താ പ്രയോജനം?" അത് കേട്ട് മുത്തശ്ശി വേദനയോടെ ചിരിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക >

കഥ : ആത്മബന്ധം.

രചന: ശ്രീരാജ് പി. എസ്.

ഉണ്ണീ.... ടാ ഉണ്ണീ....! എന്നെക്കാളും മുന്‍പേ മിക്കവാറും അവനായിരിക്കും ഉണരുക, അമ്മ എപ്പോഴും പറയും, “നിന്നേക്കാള്‍ പ്രായം കുറവല്ലേ അവന്, അവനെ കണ്ട് പടിക്ക് ...!”. എന്നും ഉണ്ണി ചായ കൊണ്ടുവന്നിട്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്. അവനെവിടെ..? ഉറങ്ങിപ്പോയിട്ടുണ്ടാവും.. ! ഇന്നവനു ഞാന്‍ വെച്ചിട്ടുണ്ട്..! ഉണ്ണീ.... ടാ ഉണ്ണീ....! പക്ഷെ ഇന്നലെ അവന്‍ നേരത്തേ തന്നെ ഉറങ്ങിയതാണല്ലോ...! വിളി കേള്‍ക്കുന്നില്ലല്ലോ അവന്‍, ടാ ഉണ്ണീ...! തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

കഥ : ഡയറി കുറിപ്പ്.

രചന : ഹരി വില്ലൂര്‍.

ആ മുറിയ്ക്കൊരു പ്രത്യേകതയുണ്ടായിരിന്നു. മൂന്നു വശത്തും വലിയ, ഇരുമ്പു കമ്പികള്‍ പിടിപ്പിച്ച ആ ജനലുകളില്‍ കൂടി നോക്കിയാല്‍ ഒരു വശം നഗരത്തിന്‍‌റ്റെ പ്രതീകമായ ആ തിര്‍ക്കാര്‍ന്ന നാഷണല്‍ ഹൈവെയും, മറു വശത്ത് ഗ്രാമത്തിന്‍‌റ്റെ പ്രതീകമായ ആ നീണ്ട പാടശേഖരങ്ങളൂം അതിനുമപ്പുറത്ത് വിശാലമായ ആ മാവിന്‍ തോട്ടവും, മൂന്നാമത്തെ ജനലില്‍ കൂടിയുള്ള നോട്ടമെത്തുന്നത് അതിരാവിലെ എല്ലാവരേയും സുപ്രഭാതം കേള്‍പ്പിച്ച് വിളിച്ചുണര്‍ത്തുന്ന ആ ക്ഷേത്രവും അതിന്‍‌റ്റെ ഗോപുരവുമായിരിന്നു തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

കവിത : ത്രിവര്‍ണ്ണ പതാക‍.

രചന : കുഞ്ഞബ്ദുള്ള ചാലപ്പുറം.

ഭാരതാംബപെറ്റമക്കളൊക്കെയും
സഹോദരങ്ങളെന്ന മന്ത്രമോതിടുന്നതീ പതാക.
ഭാസുരമായുളള ഭാവിഭാരതം
കെട്ടിപ്പടുക്കാന്‍ സാക്ഷിയായി
നിന്നിടുന്നതീ പതാക. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക